Thursday, December 3, 2009

വിഷമകന്ന പേടി സ്വപ്നങ്ങൾ

ഡിസംബര്‍ നമ്മളെയെല്ലാം സംബന്ധിച്ചിടത്തോളം ഒരുപാട്‌ സംഭവിച്ചുകൂടായ്മകളുടെ മാസമായിത്തീര്‍ന്നിട്ടന്നിട്ടുണ്ടെന്ന് തോന്നുന്നു. ഏറെ നിഷ്ഠയോടെ, നിഷ്കര്‍ഷയോടെ ആഘോഷിച്ചുപോരുന്ന ഒരു ഡിസംബര്‍ സ്മരണയാണ്‌ 6-ാ‍ം തിയ്യതിയിലെ ബാബ്‌രിമസ്ജിദ്‌ പൊളിക്കല്‍. ഇന്‍ഡോ-പാക് വിഭജനത്തിനു ശേഷം ഒരു ജനതയെ ഒന്നാകെ വെട്ടിപ്പിളര്‍ന്ന തികച്ചും സംഘടിതവും ആസൂത്രിതവുമായ മസ്ജിദ്‌ പൊളിക്കലിന്റെ അനുസ്മരണാര്‍ത്ഥം വരുന്ന ഭയപ്പെടുത്തലുകളുടേയും ഭയപ്പാടുകളുടേയും ഉള്ളില്‍ നിന്നും ഇക്കഴിഞ്ഞ എട്ട് കൊല്ലമായി നമ്മള്‍ അടുത്ത അനുസ്മരണ ആഘോഷമായ സുനാമിയിലേയ്ക്ക്‌ തികച്ചും സ്വാഭാവികമായി അമ്പരപ്പേതുമില്ലാതെ വഴുതി വീഴാന്‍ പഠിച്ചിരിക്കുന്നു‍.

ദുരന്തങ്ങളും കലാപങ്ങളും മനസ്സിലും തലയിലും വിഷപ്പുക നിറയ്ക്കുമ്പോള്‍ നമ്മുടെ മുന്നി‍ലൂടെ നിശബദ്ധമായി ആരവങ്ങളേതുമില്ലാതെ ഒരു കൂട്ടം സ്ത്രീകള്‍ പൊടിപിടിച്ച ഒരു ബാനറും കയ്യിലേന്തി കടന്നുുപോകുന്നുണ്ട്‌. മാധ്യമ/ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ഒരു മേധാപാട്കറോ, അരുന്ധതി റോയ്‌യോ, നന്ദിതാ ദാസോ അവരുടെ സമരത്തിനു താരശോഭ പകര്‍ന്നിട്ടില്ല. പക്ഷേ അവര്‍ യാത്ര തുടര്‍ു‍ന്നുകൊണ്ടേയിരിക്കുന്നു. ഭോപ്പാലിലെ രോഗാതുരമായ ബസ്തിയില്‍ നിന്നു‍ം അമേരിക്കന്‍ തെരുവുകളില്‍ തങ്ങളെയെത്തിച്ച - ലോകജനതയെ തങ്ങള്‍ക്കുവേണ്ടി തെരുവിലിറക്കിയ -ആ ആര്‍ജ്ജവം നീതി ലഭിക്കുതുവരെ ഈ പട പൊരുതാന്‍ തങ്ങളെ മുന്നോട്ട് കൊണ്ടുപോകും - റഷീദാ ബീയും ചമ്പാ ദേവി ശുക്ലയും തങ്ങളുടെ പതിഞ്ഞ, ഉറച്ച ശബ്ദത്തില്‍ പറയുന്നു . "രാസവ്യവസായത്തിലെ ഹിറോഷിമ" എന്നു കുപ്രസിദ്ധമായ ഭോപ്പാല്‍ ദുരന്തത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളാണിവര്‍. 52കാരിയായ റഷീദയും 55കാരിയായ ചമ്പാദേവിയും ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരാണ്‌. രോഗപീഡകളനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ്‌. എന്നാ‍ല്‍ ഇവര്‍ ഇപ്പോള്‍ ചെയ്യുന്നത്‌ അസാധാരണക്കാര്‍ക്കു മാത്രം പറഞ്ഞ കാര്യങ്ങളാണ്‌. രാസഫാക്ടറികള്‍ ചിന്താലേശമെന്യേ പടച്ചുവിടുന്ന "ദുരന്ത"ങ്ങള്‍ക്കിരയാകുന്നവര്‍ക്ക്‌ നീതി ലഭിക്കാനുള്ള പോരാട്ടത്തിലാണിവര്‍. അതിന്റെ ഫലമായി ചുറ്റുമുള്ള നിരക്ഷരരും ദരിദ്രരുമായ മറ്റു സ്ത്രീകളെക്കൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇവരുടെ യുദ്ധം ഇന്നു ലോകം മുഴുവന്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന , ഭാഗഭാക്കായി കൊണ്ടിരിക്കുന്ന ഒന്നാണ്‌.

1984-ലാണ്‌ ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തം ഭോപ്പാലില്‍ അരങ്ങേറിയത്‌. 1970-ല്‍ കീടനാശിനി നിര്‍മ്മാണത്തിനിടെയാണ്‌ യൂണിയന്‍ കാര്‍ബൈഡ്‌ ഇന്ത്യ ലിമിറ്റഡ്‌ ന്റെ ഫാക്ടറി ഭോപ്പാലില്‍ സ്ഥാപിതമായത്‌. എന്നാല്‍ കമ്പനി പ്രതീക്ഷിച്ചതുപോലെ ലാഭം കൊയ്തില്ലെന്ന് മാത്രമല്ല, ഒരു നഷ്ടകച്ചവടം കൂടിയാണ്‌ എന്നു അധികൃതര്‍ മനസ്സിലാക്കിയപ്പോള്‍ ഇവിടത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചു. ഉത്പ്പാദനമൊന്നു‍ം നടക്കുന്നില്ലെങ്കിലും മാരകമായ രാസവസ്തുക്കളുടെ വലിയ വലിയ ശേഖരങ്ങള്‍ ഏറ്റവും അലക്ഷ്യമായും, അശ്രദ്ധമായുമാണ്‌ ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്നത്‌. ഇത്രയും അപകടകരമായ ചേരുവകള്‍ കൊണ്ട്‌ ഉത്പ്പാദനം നടത്ത ന്നു ഒരു സ്ഥാപനത്തില്‍ അവശ്യം കരുതേണ്ടിയിരുന്ന സുരക്ഷാ നടപടികളൊന്നും തന്നെ അവിടെ ഉണ്ടായിരുന്നി‍ല്ല. 1984 ഡിസംബര്‍ 2ന്‌ രാത്രി ഇരുണ്ടു വെളുക്കുന്നതിനിടയിലെപ്പോഴോ ഫാക്ടറിയിലെ ഏറ്റവും വലിയ ടാങ്കുകളിലൊന്നില്‍ നി്‌ന്നും മാരകമായ മീഥൈല്‍ ഐസോസയനേറ്റ്‌ (MIC) അടക്കമുള്ള വിഷവാതകങ്ങള്‍ ചോരാന്‍ തുടങ്ങിയിരുന്നു. ഏതോ തൊഴിലാളി അശ്രദ്ധമായി ഉപയോഗിച്ച ഒരു പൈപ്പില്‍ നിന്നും അല്പാല്പമായി വന്ന ലീക്ക് ഒരു നാടിന്റെ മരണപത്രം തന്നെ ആകുമെന്ന് ആരും കരുതിയിരിക്കില്ല. ഈ വെള്ളവുമായി പ്രതിപ്രവര്‍ത്തനം നടത്തിയ മീഥെയില്‍ ഐസോ സയനേറ്റ് ഉത്പാദിപ്പിച്ചത് കൂടുതല്‍ മാരകമായ വിഷവാതകങ്ങളെയായിരുന്നുഏതാണ്ട്‌ 27 ടണ്ണില്‍ കൂടുതല്‍ വാതകം ചോര്‍ന്നു കഴിഞ്ഞപ്പോഴേയ്ക്കും ഭോപ്പാല്‍ ഒരു ഗ്യാസ്‌ ചേംബറായി മാറുകയായിരുുന്നു ആദ്യ ദിവസങ്ങളില്‍ മരണത്തിനിരയായവര്‍ ഏതാണ്ട്‌ 8000. പിന്നീ‍ടുള്ള കണക്കുകള്‍ നോക്കിയാല്‍ ചുരുങ്ങിയത്‌ 20,000 പേരെങ്കിലും മരിച്ചു കാണണം. അവശേഷിക്കുന്നവരില്‍ വാതകചോര്‍ച്ച സാരമായി ബാധിച്ചവര്‍ 150,000. ഇതില്‍ ചുരുങ്ങിയത്‌ 50,000 പേരെങ്കിലും ഉപജീവനാര്‍ത്ഥം ഒരു ചെറിയ ജോലി പോലും ചെയ്യാനാകാത്തവരാണ്‌. അ്ന്നു വാതകചോര്‍ച്ചക്കിരയായവരുടെ ദുരിതങ്ങളോടെ ഭോപ്പാലിന്റെ ദുഃഖകഥ കഴിഞ്ഞുവെന്നു്‌ കരുതിയെങ്കില്‍ അത്‌ തെറ്റ്‌.അടുത്ത തലമുറകളിലേയ്ക്കും ഇതിന്റെ ഫലങ്ങള്‍ വ്യാപിക്കുുന്നുവെ്ന്നു‌ അവര്‍ തന്നെ ഒരു ഞെട്ടലോടെ മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്‌. പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ അംഗവൈകല്യം ഇവിടെ സാധാരണമായിരിക്കുന്നു. കയ്യും കാലും കണ്ണും മൂക്കും ചുണ്ടുമില്ലാതെ പിറക്കുകയും വളരും മുമ്പേ മരിക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങള്‍, ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ കരിഞ്ഞുപോകുന്ന ഭ്രൂണങ്ങള്‍, ഒരു കുഞ്ഞിനുപോലും ജന്മം കൊടുക്കാനാവാത്ത, രോഗാതുരമായ ഗര്‍ഭപാത്രങ്ങള്‍ - ഡിസംബര്‍ 3-ന്‌ പുലര്‍ച്ചെ മരണത്തിലേയ്ക്കു ഉറക്കമുണര്‍ന്ന ഭോപ്പാലിന്റെ പകലുകള്‍ പോലും അവസാനിക്കാത്ത ഒരു പേടിസ്വപ്നത്തുടര്‍ച്ചയായിക്കഴിഞ്ഞു. "ആ രാത്രി" ഭോപ്പാല്‍ ഓര്‍ക്കുന്നതിങ്ങനെ -പറയത്തക്ക പ്രത്യേകതകളൊന്നു‍ം തന്നെ ഇല്ലാതിരുന്ന ഒരു രാത്രി. കാറ്റിലലിഞ്ഞു വന്ന അപകടം ആദ്യം ഉണര്‍ത്തിയത്‌ കുട്ടികളെയാണ്‌. പാതിരായ്ക്ക്‌ കഠിനമായി ചുമച്ചുകൊണ്ടാണ്‌ അവര്‍ ഉണര്‍ന്നത്‌ - കരയാന്‍ തുടങ്ങിയത്‌ - മരണം വരുന്നു‍ എ്‌ന്നു‍ വിളിച്ചുപറയാന്‍ തുടങ്ങിയത്‌. ആദ്യം കുട്ടികള്‍ക്കും പിെന്ന വലിയവര്‍ക്കും ശ്വാസം മുട്ടലോടെയായിരുന്നു‍ ‍ തുടക്കം. ആര്‍ക്കുമൊന്നു‍ം മനസ്സിലായില്ല. ജനവാതില്‍ തുറന്നപ്പോള്‍ പുകയുടെ ഒരു മേഘം അകത്തേയ്ക്കു വന്നു‍ . ശ്വാസകോശങ്ങള്‍ക്കു തീ പിടിച്ചതുപോലെ. കണ്ണിനാരോ മുളകരച്ചു തേച്ചതുപോലെ.വാതില്‍ തുറന്നപ്പോള്‍ കണ്ടു, ബസ്തിയിലെ എല്ലാവരും വീടുവി‍ട്ട പുറത്തേയ്ക്കിറങ്ങി ഓടുകയാണ്‌. എന്തില്‍ നി്‌ന്നു‍ം, എങ്ങോ'ാ‍ണ്‌ ഓടുന്നതെ്‌ ആര്‍ക്കും അറിയുമായിരുന്നി‍ല്ല. ആരോ വിളിച്ചു പറയുന്നതുകേട്ടു, ചുവന്ന മുളകിന്റെ ഒരു ഗോഡൗണിനു തീപിടിച്ചിരിക്കുന്നു‍. ഓടിക്കോ എന്നു്‌. അപ്പോളനുഭവിച്ചിരുന്ന എരിച്ചിലിനും പുകച്ചിലിനും കാരണമായി ചുവന്ന മുളകിനേക്കാള്‍ വീര്യമേറിയ മേറ്റ്ന്തെങ്കിലും ഉണ്ടായിരിക്കാമെന്നവര്‍ക്കറിയില്ലായിരുന്നു‍. കണ്ട വഴിക്കൊക്കെ ഓടി. ഓടുന്നുി‍ടത്തെല്ലാം ശവശരീരങ്ങള്‍- അധികവും കുഞ്ഞുങ്ങളുടെ, പിന്നെപ്പിന്നെ വലിയവരുടെ. കൂടെയുള്ളവരില്‍ ചിലര്‍ രക്തം ഛര്‍ദ്ദിച്ച്‌ കുഴഞ്ഞുവീഴാന്‍ തുടങ്ങി. ജീവനോടെ അവശേഷിച്ചവര്‍ ചുറ്റുമുള്ള ശവപ്പറമ്പിലേയ്ക്ക്‌. കണ്ണു തുറന്നത്‌ മൂന്നു ദിവസങ്ങള്‍ക്കു ശേഷമാണ്‌.അന്നത്തെ മരണപ്പാച്ചിലിനിടയ്ക്ക്‌ നഷ്ടപ്പെ'ട്ടുപോയ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചിലായിരുന്നുു‍ പിന്നീ‍ട്‌. ആയിരക്കണക്കിന്‌ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതില്‍ ഓരോന്ന‍യി പരിശോധിച്ച്‌ അതില്‍ സ്വന്തക്കാരെ തിരിച്ചറിയുന്നത്‌ ദുഃഖം കൊണ്ട്‌ ഏറ്റം മരവിച്ച മനസ്സുകള്‍ക്കു മാത്രം സാധിക്കുന്ന കാര്യം. യൂണിയന്‍ കാര്‍ബൈഡ്‌ റഷീദാബീയ്ക്ക്‌ നഷ്ടമാക്കിയത്‌ ഭര്‍ത്താവടക്കം ആറുപേരെയാണ്‌. ചമ്പാദേവിക്കു വൈധവ്യത്തിനു പുറമെ സ്വന്തം പേരക്കുട്ടിയുടെ മരണം പോലും കാണേണ്ട ദുര്‍വ്വിധിയുമുണ്ടായി. ശ്വാസകോശ സംബന്ധമായ രോഗത്തിനടിമയായ മകന്‍ സഹികെട്ട‌ ആത്മഹത്യ ചെയ്തു.

സംഭവം നടന്നതിനു ശേഷം ഏതാണ്ട്‌ രണ്ട്‌ കൊല്ലമായപ്പോഴേയ്ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരിതബാധിതര്‍ക്ക്‌ തൊഴില്‍ പരിശീലന പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചു. ഒട്ടുമിക്ക ഭോപ്പാലി വനിതകളുടേയും പ്രധാന ജോലിയായ ബീഡി തെറുപ്പായിരുു‍ അതുവരെ റഷീദാബീയും ചെയ്തിരുന്നത്‌. ചമ്പാദേവിയാകട്ടെ ഒറ്റയ്ക്കും തെറ്റയ്ക്കും കിട്ടിയിരുന്ന തയ്യല്‍പ്പണികളും. വാതകചോര്‍ച്ച മൂലം കിടപ്പിലായ ഭര്‍ത്താവിന്‌ ജോലി ചെയ്യാന്‍ സാധ്യമല്ലാതായതുകൊണ്ടു മാത്രമാണ്‌ സര്‍ക്കാര്‍ വാഗ്ദാനമായ തൊഴില്‍മാര്‍ഗ്ഗം സ്വീകരിക്കാന്‍ റഷീദാബീ നിര്‍ബന്ധിതയായത്‌. വിധി ഈ രണ്ടുപേരേയും എത്തിച്ചത്‌ ഓഫീസ്‌ സ്റ്റേഷനറികള്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്ന ഒരു പ്രസ്സിലായിരുന്നു.50 ഹിന്ദു സ്ത്രീകളും 50 മുസ്ലീം സ്ത്രീകളും അടങ്ങിയ ഇവരുടെ യൂണിറ്റിന്‌ മൂന്നുമാസത്തെ പരിശീലനം നല്‍കി പുറത്തുവിട്ടു. എങ്ങുമെങ്ങുമെത്താത്ത പരിശീലനം മാത്രം. തൊഴിലില്ല. തൊഴിലവസരങ്ങളുമില്ല. അധികാരികളോടു ചോദിച്ചാല്‍ മര്യാദയ്ക്കൊരു മറുപടിയുമില്ല. അവസാനം ഒരാള്‍ പറഞ്ഞു, മുഖ്യമന്ത്രിയെ കണ്ടാല്‍ എല്ലാം ശരിയാകുമെ്ന്ന് "മുഖ്യമന്ത്രി? അതെന്ത്‌?" എ്ന്ന് അമ്പരന്ന പാവം സ്ത്രീകളോട്‌ അയാള്‍ പറഞ്ഞു, അവരുടെ സംസ്ഥാനത്തിന്റെ കാര്യങ്ങളൊക്കെ നോക്കി സംരക്ഷിക്കുന്ന ആളാണ്‌ മുഖ്യമന്ത്രി എന്നു‍ം ഒരുപാടു ദൂരെ വലിയ ഒരു ബംഗ്ലാവിലാണ്‌ അദ്ദേഹം താമസിക്കുന്നത്‌ എന്നു‍ം.ചോദ്യങ്ങള്‍ക്കിടയിലെപ്പോഴോ ഈ 100 സ്ത്രീകളുടെ വക്താക്കളായി, പ്രതിനിധികളായി റഷീദാബീയും ചമ്പാദേവി ശുക്ലയും മുന്‍നിരയിലെത്തിക്കഴിഞ്ഞിരുന്നു‍. ഇത്രയും ആളുകള്‍ക്ക്‌ ബസ്സുകൂലി കൊടുക്കാന്‍ പണം തികയാത്തതു കാരണം ഒരുപാടു ദൂരം നടന്നാണ്‌ മുഖ്യമന്ത്രിയെ കാണാന്‍ പോയതും പെറ്റീഷന്‍ കൊടുത്തതും. മന്ത്രി ഇവരെ സ്വീകരിച്ചത്‌ ഏറ്റവും അനുതാപത്തോടെയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം മദ്ധ്യപ്രദേശ്‌ ഗവമെന്റിന്റെ രാജ്യ ഉദ്യോഗ്‌ നിഗം ത്തില്‍ 'പീസ്‌-വര്‍ക്ക്‌' വ്യവസ്ഥയില്‍ ജോലി വാഗ്ദാനം ചെയ്തപ്പോള്‍ അതിന്റെ പിന്നിലെ കൗശലം മനസ്സിലാക്കാതെ കിട്ടിയ "ഭാഗ്യ"ത്തില്‍ സന്തോഷിച്ച്‌ ഇവര്‍ തിരിച്ചു ചെന്നത്‌ കൊടിയ നിരാശയിലേയ്ക്കായിരുന്നു‍.ഒരു മാസം മുഴുവന്‍ ജോലി കാത്തുകിടന്ന ഇവര്‍ക്ക്‌ കിട്ടിയത്‌ ആകെ രണ്ടുദിവസത്തെ ജോലി. വാഗ്ദാനങ്ങള്‍ക്കു പുറകിലെ വഞ്ചന തിരിച്ചറിഞ്ഞ സ്ത്രീകള്‍ ഉന്നത ഉദ്യോഗസ്ഥന്മാരെ വീണ്ടും വീണ്ടും ബുദ്ധിമുട്ടിക്കാന്‍ തുടങ്ങി. അങ്ങനെ 10-12 രൂപ ദിവസക്കൂലി നിരക്കില്‍ മാസത്തിലുടനീളം ഉണ്ടാക്കാവുന്ന ജോലി ഇവര്‍ക്കു ലഭിച്ചു.പതുക്കെപ്പതുക്കെ അവര്‍പോലുമറിയാതെ അവരുടെ ഉള്ളില്‍ എതോ ചാരത്തില്‍ പുതഞ്ഞുകിടന്ന ഒരു തീക്കനല്‍ ജ്വലിക്കാന്‍ തുടങ്ങുകയായിരുന്നു‍. അതൃപ്തി വിദ്വേഷമായി വളരുമ്പോള്‍ ഇതിനു രണ്ടിനും ശബ്ദം കൊടുക്കാന്‍ തങ്ങളുടെ കൂട്ടായ്മയ്ക്ക്‌ കഴിയുമെന്ന അറിവ്‌ ഇവരെ ശക്തരാക്കി. അപ്പോഴാണ്‌ തങ്ങളുടേതായ ഒരു യൂണിയന്‍ എന്ന ആശയം ഇവരുടെ മനസ്സിലേയ്ക്കു വന്നത്‌. മറ്റു യൂണിയനുകള്‍ അവരുടെ കൂടെ ചേരാന്‍ ക്ഷണിച്ചു. പക്ഷെ ആരുടേയും സഹായം വേണ്ട എന്ന കാര്യത്തില്‍ ഇവര്‍ക്ക്‌ ഉറപ്പായിരുന്നു‍. 100 സ്ത്രീകളുടേതായ ഒരു കൂട്ടായ്മ അപ്പോഴേയ്ക്കും ശക്തമായ ആത്മബന്ധത്തോടെ രൂപപ്പെട്ടിരുന്നു‍ - "ഗ്യാസ്‌ പീഡിത്‌ മഹിളാ സ്റ്റേഷനറി കര്‍മചാരി സംഘ്‌".രണ്ടു രണ്ടര കൊല്ലം ഇങ്ങിനെ തുടര്‍ന്നു‍ പോകുന്നതിനിടയ്ക്കാണ്‌ ഫാക്ടറിസ്‌ ആക്റ്റിനെ കുറിച്ചും, മിനിമം വേജസ്‌ ആക്റ്റിനെ കുറിച്ചുമൊക്കെ ഇവര്‍ അറിയുന്നത്‌. തങ്ങള്‍ക്ക്‌ നാമമാത്രമായ കൂലി നല്‍കിക്കൊണ്ട്‌ സര്‍ക്കാര്‍ ഭീമമായ ലാഭം കൊയ്യുന്നു‍ എന്ന മനസ്സിലാക്കിയ ഇവര്‍ പ്രസ്തുത നിയമങ്ങള്‍ ഇവിടെ നടപ്പാക്കണമെ്ന്ന ആവശ്യപ്പെട്ടുകൊണ്ട്‌ മന്ത്രിസഭാ മന്ദിരമായ വല്ലഭ്‌ ഭവനില്‍ ധര്‍ണ്ണ തുടങ്ങി.അതേസമയം അടുത്തുവരുന്ന ഇലക്ഷനു വേണ്ടി ഖരാസിയ എന്ന ഗ്രാമത്തില്‍ മുഖ്യമന്ത്രി ഇലക്ഷന്‍ പ്രചരണത്തിന്‌ എത്തിയ വിവരം ഇവരുടെ ശ്രദ്ധയില്‍ പെട്ടു. ഉടനെത്തെ‍ന്ന പകുതി സ്ത്രീകള്‍ ഖരാസിയില്‍ പോകുവാനും മന്ത്രിയ്ക്കെതിരെ പ്രചാരണം നടത്താനും ഈ മിടുക്കികള്‍ തീരുമാനിച്ചു. ഫലം പ്രതീക്ഷിച്ചതിലും വേഗത്തിലായിരുന്നു‍. ഫാക്ടറീസ്‌ ആക്റ്റ്‌ നിലവില്‍ വരുത്തുവാനും ഇവരുടെ പ്രതിമാസ വരുമാനം കൂട്ടുവാനും മന്ത്രിയുടെ ഉത്തരവിന്‌ ഒട്ടും തന്നെ‍ താമസമുണ്ടായില്ല.വല്ലഭ്‌ ഭവനിലെ ധര്‍ണ്ണയുടെ വിജയം നല്‍കിയ ആത്മവിശ്വാസം ചെറുതൊന്നു‍മായിരുന്നി‍ല്ല. എങ്കിലും പ്രശ്നങ്ങള്‍ ഇപ്പോഴും ബാക്കി. ശമ്പളം കൂടി എങ്കിലും ഫാക്ടറിയിലെ മറ്റു തൊഴിലാളികള്‍ക്കു കിട്ടുന്നതിന്റെ വളരെ ഒരു ചെറിയ ഭാഗം മാത്രമെ ഇവര്‍ക്കു കൊടുത്തിരുന്നു‍ള്ളൂ. ചുറ്റുമാണെങ്കില്‍ രോഗികളുടെ എണ്ണം പെരുകിപ്പെരുകി വരുന്നു‍. ഈ കഷ്ടപ്പാടുകളില്‍ നിന്നും എങ്ങിനെ മോചനം എന്ന്‌ ആലോചിക്കുമ്പോഴാണ്‌ ഒരു വെളിപാടുപോലെ റഷീദാബീ പറഞ്ഞത്‌ - "നമുക്ക്‌ ഡെല്‍ഹിക്കു പോകാം". അവിടെ ചെന്നു പറഞ്ഞാല്‍ ആരെങ്കിലുമൊക്കെ തങ്ങളുടെ വിഷമങ്ങള്‍ കേള്‍ക്കും; പോകുന്നത്‌ നടന്നിട്ടാ‍യാല്‍ നാലുപേര്‍ തങ്ങളെ കാണുകയും കഷ്ടപ്പാടുകളെക്കുറിച്ച്‌ പുറംലോകം അറിയുകയും ചെയ്യും. ഇതായിരുന്നു‍ പ്രതീക്ഷ.എന്താണ്‌ ഡെല്‍ഹി? എവിടെയാണ്‌ ഡെല്‍ഹി? എത്ര ദൂരം പോകണം? ഏതാണ്‌ വഴി? അവിടെ ആരെങ്കിലും സഹായത്തിനുണ്ടോ? ഒന്നു‍മറിയില്ല. എങ്ങിനെയങ്കിലും ഡെല്‍ഹിയിലേയ്ക്കെത്തണം എന്നു മാത്രം അറിയാം.ഒരു നീണ്ടയാത്രയ്ക്കു പുറപ്പെടുമ്പോള്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട ഒരുക്കങ്ങളൊന്നു‍ം തന്നെഉണ്ടായിരുന്നി‍ല്ലെങ്കിലും ബുദ്ധിപൂര്‍വ്വം ഈ സഹോദരിമാര്‍ ഒരു കാര്യം ചെയ്തു.

1989 ജൂ 1-നു തങ്ങള്‍ ഇത്തരമൊരു യാത്രയ്ക്കൊരുങ്ങുന്നു‍ എന്നു‍ം സഘത്തിലെ ഒരു സ്ത്രീയ്ക്കെങ്കിലും എന്തെങ്കിലും അപകടമുണ്ടായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അവരെ ഇത്തരം ഒരു ഗതികെട്ട സാഹസത്തിനു പ്രേരിപ്പിച്ച മുഖ്യമന്ത്രിയ്ക്കായിരിക്കുമെന്നും അദ്ദേഹത്തെ അറിയിച്ചു. പരിഭ്രാന്തനായ മുഖ്യമന്ത്രി ഇവരെ തങ്ങളുടെ സാഹസിക ഉദ്യമത്തില്‍ നിന്നു‍ം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകായയിരുന്നു‍. യാത്ര പോകുന്നതില്‍ നിന്നു‍ം പിന്തിരിപ്പിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ‍ ആകെയുള്ള പോംവഴി യാത്ര കഴിഞ്ഞെത്തുന്നതുവരെ ഇവരുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണല്ലോ. അങ്ങിനെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സമരക്കാരെ അനുഗമിക്കാന്‍ ഒരു വൈദ്യസഹായസംഘം, ഒരു ടാങ്കര്‍ലോറി നിറയെ വെള്ളം, പിന്നെ‍ ഇവരുടെ സംരക്ഷണത്തിനായി ഇവര്‍ കടന്നുപോകുന്ന ഓരോ ജില്ലകളിലും പൊലീസ്‌ സംഘം എന്നി‍വ റെഡിയായി.അങ്ങിനെ 75 സ്ത്രീകള്‍, അവരുടെ 30 കു'ി‍കള്‍, കൂടെ 12 പുരുഷന്മാരും - എല്ലാവരും വിഷവാതകത്തിന്റെ ആക്രമണത്തിനിരയായവര്‍ - ഇവരുടെ പദയാത്രയെക്കുറിച്ച്‌ കേട്ടവര്‍ കേട്ടവര്‍ മൂക്കത്തു വിരല്‍ വെച്ചു - പക്ഷേ സംഘാംഗങ്ങള്‍ കുലുങ്ങിയില്ല. - "ഗാന്ധിജിക്ക്‌ ആ പ്രായത്തില്‍ അത്ര ദൂരം നടക്കാമെങ്കില്‍ ഞങ്ങള്‍ക്കും ഇതാകാം. 5 മാസം ഗര്‍ഭിണിയായിരുന്ന യശോദയുടെ ഗര്‍ഭമലസിപ്പോയി. പലരും ഇടയ്ക്കിടെ ആശുപത്രിക്കിടക്കയിലായി. എന്നാ‍ല്‍ അവിടെ നിന്നു‍ം എഴുന്നേറ്റ്വ് അവര്‍ വീണ്ടും യാത്ര തുടരും.
ഈ പദയാത്രയിൽ ഇവരോടൊപ്പം നടന്ന റേഡിയോ മിർച്ചിയുടെ RJ രച്‌ന ഡിഗ്‌റ ഈ യാത്രയുടെ തത്സമയ സം‌പ്രേഷണം നടത്തിയപ്പോൾ ഫലത്തിൽ ഇവരെ ഭോപ്പാൽ മുതൽ ഡൽഹിവരെ അനുഗമിച്ചവരുടെ കൂട്ടത്തിൽ ആയിരക്കണക്കിനു ശ്രോതാക്കളും ഉണ്ടായിരുന്നു.
33 ദിവസങ്ങളോളം, നാലു സംസ്ഥാനങ്ങളിലെ 12 ജില്ലകളിലൂടെയായി ഡെല്‍ഹിയിലെത്തുമ്പോള്‍ സ്വതവേ രോഗബാധിതരയാ ഇവര്‍ കൂടുതല്‍ പരിക്ഷീണിതരായിരുന്നു‍. തലസ്ഥാന നഗരിയിലെത്തിയപ്പോളാകട്ടെ നഗരവും അവിടത്തെ കളികള്‍ പഠിച്ച കൗശലശാലികളായ രാഷ്ട്രീയക്കാരും ഈ പാവങ്ങളെ വീണ്ടും തോല്‍പ്പിക്കുകയാണ്‌ ഉണ്ടായത്‌. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധി പിറ്റേദിവസം പാരീസിലേയ്ക്കു പോകുന്നതുകൊണ്ട്‌ അദ്ദേഹത്തിന്‌ ഇവരെ കാണാന്‍ സാധിക്കില്ലെന്നും അതിനാല്‍ തിരിച്ചു ഭോപ്പാലിലേയ്ക്കു പോകുന്നതാണ്‌ ബുദ്ധി എന്നു‍ം ബാക്കി എല്ലാം താന്‍ ശരിയാക്കിക്കോളാമെന്നുംപറഞ്ഞ്‌ ഈ പാവങ്ങളെ വെറുംകയ്യോടെ തിരിച്ചയച്ചത്‌ തെ‍ന്ന എം.പി.യായിരുന്ന സുരേഷ്‌ പച്ചൗരി ആയിരുന്നു‍. ആരും ഒന്നു‍ം ശരിയാക്കിയില്ല എന്നതു പിന്നത്തെ കഥ.
സര്‍ക്കാരില്‍ പ്രതീക്ഷ നശിച്ച ഇവര്‍ കോടതിയെ ശരണം പ്രാപിച്ചത്‌ പിന്നീ‍ടാണ്‌. സര്‍ക്കാരിനെതിരായി ഇന്‍ഡസ്ട്രിയല്‍ ട്രെബ്യൂണലില്‍ ഇവര്‍ ഏഴുവര്‍ഷം കേസ്സ്‌ നടത്തി. വിധി വന്നപ്പോള്‍ പറയുന്നു‍ ഇവര്‍ കേസ്‌ നടത്തിയ കോടതി മാറിപ്പോയെന്ന്‌. അതുപ്രകാരം അടുത്ത മൂന്നു‍വര്‍ഷം കേസ്‌ ഹൈക്കോടതിയില്‍, പിന്നീ‍ട്‌ മുന്നു‍കൊല്ലം ലേബര്‍ കോടതിയില്‍. 2002 ഡിസംബറിലാണ്‌ ഇവരെ റെഗുലര്‍ ജോലിക്കാരായി നിയമിക്കാനും് നാലു കൊല്ലത്തെ കുടിശ്ശികയടക്കം ശമ്പളം ഇവര്‍ക്കു നല്‍കാനുമുള്ള വിധി വന്നത്‌. അതിന്മേല്‍ സര്‍ക്കാര്‍ കൊടുത്ത അപ്പീലിന്മേല്‍ വീണ്ടും ലേബര്‍ കോടതിയില്‍ നിന്നു‍ം ഇവര്‍ക്കനുകൂലമായ വിധി. അവിടെ നിന്നു‍ം സര്‍ക്കാര്‍ അപ്പീലുമായി നേരെ ഹൈക്കോടതിയിലേയ്ക്ക്‌.
ഭോപ്പാലികള്‍ ഇന്ന്‌ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം കുടിയ്ക്കാന്‍ ശുദ്ധജലമില്ല എന്നതാണ്‌. ഫാക്ടറിയില്‍ അകത്തും പുറത്തും അലക്ഷ്യമായി ഇ'ി‍രിക്കുന്ന രാസമാലിന്യങ്ങല്‍ ഇവരുടെ ശുദ്ധജലസ്രോതസ്സുകളെ മുഴുവന്‍ വിഷമയമാക്കിയപ്പോള്‍ രോഗം പിടികൂടുന്നത്‌ ഒരു പുതിയ തലമുറയെയാണ്‌. ദുരന്തം സംഭവിച്ചതിനു ശേഷം ഭോപ്പാലില്‍ വു താമസമാക്കിയവര്‍ പോലും ഇതിനിരയാവുന്നു‍. എന്തിനധികം മുലപ്പാലില്‍ പോലും ലെഡ്‌, മെര്‍ക്കുറി മുതലായ അപകടകാരികളായ രാസവസ്തുക്കളുടെ സാന്നി‍ദ്ധ്യമുണ്ടെ്‌ ന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്‌. സ്ത്രീകളുടെ മാസമുറയെ ഈ വിഷജലം സാരമായി ബാധിച്ചിരിക്കുന്നു‍. പ്രായമെത്തും മുമ്പേ വാര്‍ദ്ധക്യം ബാധിക്കുന്ന ഇവര്‍ക്ക്‌ യൗവനത്തില്‍ത്തന്നെ‍ ആര്‍ത്തവ വിരാമവും സംഭവിക്കുന്നു‍. ഇവരുടെ ഇടയില്‍തന്നെ‍ യുവാക്കള്‍ വധുവനെ കണ്ടെത്തുന്നതും ദൂരെ ഗ്രാമങ്ങളില്‍ നിന്നു‍ം.നീണ്ട നാളത്തെ യുദ്ധത്തിനു ശേഷം ഇവര്‍ക്ക്‌ ശുദ്ധജലമെത്തിക്കാന്‍ 2005ല്‍ സുപ്രീംകോടതി ഉത്തരവി'ു‍ എങ്കിലും ഉത്തരവിനെ പ്രാവര്‍ത്തികമാക്കിക്കൊണ്ട്‌ മനുഷ്യത്വത്തിന്റെ ലാഞ്ചന കാണിക്കാന്‍ സര്‍ക്കാര്‍ നാളിതുവരേയും തയ്യാറായി‍ല്ല. വെള്ളത്തിന്റെ കാര്യത്തില്‍ സംസ്ഥാന - കേന്ദ്ര മന്ത്രിസഭകളാണ്‌ പരസ്പരം ചെളി വാരി എറിയുതെങ്കില്‍ ഫാക്ടറി ശുചീകരണത്തിന്റെ കാര്യത്തില്‍ ഉത്തരവാദിത്വം പരസ്പരം കയ്യൊഴിയുത്‌ സംസ്ഥാന സര്‍ക്കാരും ഫാക്ടറിയുടെ ഇപ്പോഴത്തെ ഉടമകളായ ഡൗ കെമിക്കല്‍സും തമ്മിലാണ്‌. 2001ലാണ്‌ ഡൗ കെമിക്കല്‍സ്‌ യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനിയെ വാങ്ങുന്നത്‌. അമേരിക്കന്‍ നിയമമനുസരിച്ച്‌ യൂണിയന്‍ കാര്‍ബൈഡിന്റെ ആസ്തികളുടെ ഉടമയാകുതിനോടൊപ്പം അവരുടെ ബാധ്യതകള്‍ക്കും ഉത്തരവാദിത്വം ഡൗ ഏറ്റെടുക്കേണ്ടതാണ്‌. എന്നാ‍ല്‍ ഭോപ്പാല്‍ പീഡിതരുടെ കാര്യത്തില്‍ ഡൗ മനസ്സാക്ഷിലേശമെന്യേ കൈ കഴുകുകയാണ്‌ ചെയ്തത്‌. 1989ലെ സുപ്രീംകോടതി വിധി പ്രകാരം ദുരിതാശ്വാസമായി നല്‍കേണ്ട തുക യൂണിയന്‍ കാര്‍ബൈഡ്‌ നല്‍കിക്കഴിഞ്ഞു എന്നാ‍ണ്‌ ഡൗവിന്റെ അവകാശം. 1989ലെ വിധിപ്രകാരം 470 ദശലക്ഷം ഡോളറായിരുന്ന‍ യൂണിയന്‍ കാര്‍ബൈഡ്‌ നഷ്ടപരിഹാരമായി നല്‍കിയത്‌. മുകളിലുള്ളവരുടെ കയ്യിട്ടുവാരലെല്ലാം കഴിഞ്ഞ്‌ ഭോപ്പാല്‍ വാസികളുടെ കയ്യില്‍ കിട്ടിയതാകെ‍' ഇവരുടെ കഷ്ടപ്പാടുവെച്ചു തട്ടി‍ച്ചു നോക്കുമ്പോള്‍ തുലോ തുച്ഛമായ ഒരു തുകയും. ഭോപ്പാലില്‍ അപകടം സംഭവിച്ചത്‌ യു.സി.സി. തങ്ങള്‍ വാങ്ങുതിനു മുമ്പായതുകൊണ്ട്‌ തങ്ങള്‍ക്കിതില്‍ ധാര്‍മികമായ ബാധ്യത ഒു‍മില്ലെ്‌ ഡൗ ശഠിക്കുമ്പോള്‍ത്തെ‍ അമേരിക്കയില്‍ യു.സി.സിയുടെ ഒരു ഫാക്ടറിയിലെ തൊഴിലാളികള്‍ ആസ്ബസ്റ്റോസ്‌ സമ്പര്‍ക്കം മൂലം തങ്ങള്‍ക്കുണ്ടായ ബുദ്ധിമു'ു‍കള്‍ക്ക്‌ ആവശ്യപ്പെട്ട ഭീമമായ നഷ്ടപരിഹാരത്തുക കൊടുക്കാന്‍ ഡൗ തയ്യാറായി. അമേരിക്കയില്‍ തങ്ങളുടെ ഉത്തരവാദിത്വം കൃത്യമായി പാലിക്കാന്‍ ശ്രദ്ധിക്കുന്ന ഡൗ ഇന്ത്യയില്‍ ഭയമേതുമില്ലാതെ ഭോപ്പാലിനു മുഖം തിരിച്ചു നില്‍ക്കുന്നതിന്‌ ഉത്തരവാദികള്‍ ആരൊക്കെയാണ്‍ ഊഹിക്കാവുതേയുള്ളൂ.ഡൗ ഏറ്റവും ഹൃദയശൂന്യത കാണിക്കുത്‌ ഇവിടത്തെ രോഗികളോടാണ്‌. അപകടം നടന്ന ദിവസം ഫാക്ടറിയില്‍ നിന്നു‍ം ചോര്‍ന്ന വാതകങ്ങള്‍ ഏതെല്ലാമാണെോ, അവയുടെ ദുഷ്ഫലങ്ങള്‍ എന്തെല്ലാമാണെോ, വെളിപ്പെടുത്താന്‍ അവര്‍ തയ്യാറാകുന്നി‍ല്ല. പ്രസ്തുത വിവരങ്ങള്‍ ചികിത്സയ്ക്കു വളരെ നിര്‍ണ്ണായകമാണുതാനും. ദുരന്തത്തിനു ശേഷം ഇതിനെ കുറിച്ച്‌ നടത്തിവരുന്ന പഠനങ്ങളെല്ലാം തന്ന‍ സര്‍ക്കാര്‍ നിര്‍ത്തിവെക്കുകയും ചെയ്തു. 2005ല്‍ 46 ബില്ല്യ ഡോളര്‍ ലാഭക്കോളത്തില്‍ ചേര്‍ത്ത ഡൗ ഇന്ത്യന്‍ നിയമങ്ങള്‍ക്ക്‌ അതീതനാകുമ്പോള്‍ റഷീദയുടേയും ചമ്പാദേവിയുടേയും നേതൃത്വത്തില്‍ ഇവര്‍ക്കെതിരെയുള്ള പടനീക്കം സുശക്തമാകുകയാണ്‌.2002ല്‍ ഡെല്‍ഹിയില്‍ നടത്തിയ 19 ദിവസത്തെ നിരാഹാര സമരത്തിനോടൊപ്പം തന്നെ ഭോപ്പാലിലെ യു.സി.സി. ഫാക്ടറിക്കു മുി‍ലും കുറേപ്പേര്‍ സത്യാഗ്രഹം അനുഷ്ഠിക്കുകയുണ്ടായി. ലോകമെമ്പാടുനിു‍മായി 1,5000-ലധികം ആളുകള്‍ പങ്കെടുത്ത ഈ സത്യാഗ്രഹം ഒരു പൊതുതാല്‍പ്പര്യത്തിനായുള്ള ലോകത്തിലെ ആദ്യ ആഗോളതല സത്യാഗ്രഹമായിരുന്നു‍.

2002ല്‍ തയൊണ്‌ ഭോപ്പാലി സ്ത്രീകളുടെ അവരുടെ ഏറ്റവും ശ്രദ്ധേയമായ "ത്സാഡൂ മാരോ ഡൗ കേ" എന്ന മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്."ത്സാഡൂ" എാ‍ന്നല്‍ "ചൂല്‍" എന്നാ‍ണര്‍ത്ഥം. ഒരേ സമയം ശുചീകരണത്തിന്റേയും ചെറുത്തു നില്‍പ്പിന്റേയും പ്രതീകമാണ്‌ ഇന്ത്യന്‍ സ്ത്രീകള്‍ക്ക്‌ ചൂല്‌. ഇവര്‍ മുംബൈയിലെ ഡൗവിന്റെ ഓഫീസു മുതല്‍ അമേരിക്കയിലെ ആസ്ഥാനത്തുവരെ ചെ്ന്ന് ഡൗ പ്രതിനിധികള്‍ക്ക്‌ ചൂല്‌ പ്രതീകാത്മകമായി നല്‍കുകയുണ്ടായി. 2003ല്‍ ഫാക്ടറിയിലെ മാലിന്യങ്ങലുടെ ഓരോ പങ്ക്‌ മുംബൈയിലേയും നെതര്‍ലാന്റിലേയും ഡൗ ഉദ്യോഗസ്ഥര്‍ക്ക്‌ "സ്നേഹസമ്മാന"മായി നല്‍കിക്കൊണ്ട്‌ റഷീദ തങ്ങലുടെ സമരത്തെ ഒരു പടികൂടി മുോ'ട്ടു കൊണ്ടുപോയി. ഇതേ തുടര്‍ാ‍ണ്‌ ന്യൂയോര്‍ക്കിലെ വാള്‍ സ്ട്രീറ്റില്‍ തങ്ങളുടെ സുഹൃത്ത്‌ സത്യനാഥ്‌ സാരംഗിയോടൊത്ത്‌ 12 ദിവസത്തെ നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ച റഷീദാബിയുടെ പ്രക്ഷോഭങ്ങള്‍ക്ക്‌ ശക്തിപകരാന്‍ യു.കെ., ചൈന, സ്പെയിന്‍, തായ്‌ലന്റ്‌, കാനഡ എന്നി‍വിടങ്ങളിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ആയിരങ്ങളാണ്‌ അണിനിരന്നത്‌.

പ്രകൃതിയെ നിര്‍ദ്ദയം കൊന്നു‍കൊണ്ട്‌ ലാഭക്കച്ചവടം നടത്തുന്ന വ്യവസായ ഭീമന്മാര്‍ക്കെതിരെ പോരാട്ട ം നടത്തുതിനുള്ള അംഗീകാരമായി ഗ്രീന്‍ നൊബല്‍ എന്നറിയപ്പെടു 'ഗോള്‍ഡ്മെന്‍ എന്‍വെയര്‍മെന്റ്‌ പ്രൈസ്‌- 2004ല്‍ റഷീദാബീയേയും ചമ്പാദേവിയേയും തേടിയെത്തി. സമ്മാനമായി കിട്ടിയ വലിയ തുക തങ്ങലുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ചിലവഴിക്കുതിനു പകരം രോഗികളുടെ ചികിത്സയും, ഇവിടത്തുകാര്‍ അനുഭവിക്കു രോഗങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കായും മാറ്റിവെച്ചതോടൊപ്പം ഇവര്‍ 'ചിങ്കാരി' എന്ന ഒരു ട്രസ്റ്റ്‌ രൂപീകരിക്കുകയും ഈ ട്രസ്റ്റ്‌ മുഖേനെ ഇന്ത്യയില്‍ ഇത്തരം പോരാ'ങ്ങള്‍ നടത്തു മറ്റു സ്ത്രീകള്‍ക്കായി ഒരു അവാര്‍ഡ്‌ പ്രഖ്യാപിക്കുകയുമാണ്‌ ചെയ്തത്‌. ആദ്യത്തെ ചിങ്കാരി അവാര്‍ഡ്‌ ദിവസമാണ്‌ അനൗണ്‍സ്‌ ചെയ്തപ്പോള്‍ അതിന്റെ ജേതാവായ മുക്ത ജോഡിയയ്ക്ക്‌ സന്തോഷത്തോടൊപ്പം ആവേശവുമേറെ. ഒറീസ്സയിലെ കാശിപ്പൂരില്‍ ഹിന്ദാല്‍കോയുടെ പോക്സൈറ്റ്‌ മൈനിംഗിന്റെ ഇരകളാകുന്ന, കമ്പനിക്കെതിരെ യുദ്ധം ചെയ്യുന്ന ആദിവാസികളുടെ പ്രതിനിധിയാണ്‌ മുക്ത ജോഡിയ.
കൊല്ലങ്ങള്‍ക്ക് ശേഷവും ഫാക്റ്റററിയുടെ പരിസരം ഒരു യുദ്ധക്കളം പോലെ തകര്‍ന്ന അവ്ശിഷ്ടങ്ങളുമായി ആരാലും ശ്രദ്ധിക്കപ്പെടാതെ,ആരുമറിയാതെ അന്ന് വായുവിലേയ്ക്കയച്ച വിഷത്തെ ഇന്നും രഹസ്യമായി മണ്ണിലേയ്ക്കും ജലത്തിലേയ്ക്കും അയച്ചു കൊണ്ടേ ഇരിക്കുകയാണ്‌.കുട്ടികളും നാല്‍ക്കാലികളുമീ വിഷക്കോട്ടയില്‍ യധേഷ്ടം കയറിയിറങ്ങിക്കൊണ്ടേ ഇരിക്കുന്നു. അവരെ തടയാനോ അവിടെ നിന്നും വമിക്കുന്ന വിഷം തടയാനോ ആരും അവിടെയില്ല.

ദുരിതങ്ങള്‍ക്കുശേഷം പിച്ചയായി കട്ടിയ ദുരിതാശ്വാസവും വാങ്ങി ശിഷ്ടകാലവും മുറുമുറുത്തും ഏങ്ങിവലിഞ്ഞും കഴിയാന്‍ വിധിക്കപ്പെട്ട അനേകരില്‍ പെട്ടപോയേനെ ഭോപ്പാലികളും. സ്വയം രോഗപീഡിതരായിട്ടു ം കുടുംബങ്ങളെ നഷ്ടപ്പെ'ി‍ട്ടു ം വൈയക്തിക ദുഃഖങ്ങളില്‍ ആണ്ടുപോകാതെ സര്‍ക്കാരും കമ്പനിയും എറിഞ്ഞുതരുന്ന ആശ്വാസമല്ല ഇവിടെ വേണ്ടത്ം ഭോപ്പാല്‍ ചരിത്രത്തിലെ തിരുത്തപ്പെടാത്ത ഒരു ദുഷിച്ചതാളായി കിടക്കുന്ന കാലത്തോളം ഇത്തരം സംബവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്നും ഇത്‌ മനക്കണ്ണില്‍ കൊണ്ടറിഞ്ഞ രണ്ടുജോഡി തളര്‍ന്ന, എങ്കിലും പതറാത്ത പെണ്‍‌മനസ്സുകള്‍ ഒരു ദേശത്തിനെ എഴുേ‍ല്‍പ്പിച്ചു ന്യായം ചോദിച്ചുകൊണ്ട്‌ നടത്തുത്‌ അങ്ങിനെയാണ്‌. ഭോപ്പാലിലെ വൃത്തിക്കെട്ട കോളനിയിലെ ഇടുങ്ങിയ തെരുവിനപ്പുറമുള്ള ലോകം കണ്ടി'ട്ടി‍ല്ലാത്ത റഷീദാബിയും ചമ്പാദേവി ശുക്ലയും യൂണി കാര്‍ബൈഡിനെതിരേയുള്ള തങ്ങളുടെ സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിമുതല്‍ പ്രധാനമന്ത്രിവരെയുള്ളവരെ കാണ്ടത്‌ നമ്മള്‍ പ്രതീക്ഷിച്ചിരുതാകാം. എന്നാ‍ല്‍ ലോകത്തിലാദ്യമായി ഇത്തരത്തിലുള്ള ഒരു അവകാശ സമരം ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനത്തിലെ ഒരു കൊച്ചുഗലിയില്‍ നന്നിു‍തുടങ്ങി അമേരിക്കന്‍ തെരുവുകളെ നിറച്ചുകൊണ്ട്‌ ലോകരാഷ്ട്രങ്ങളെ മുഴുവന്‍ പങ്കെടുപ്പിച്ചുകൊണ്ട്‌ നിറഞ്ഞ്‌ പുകയുമ്പോള്‍ നമുക്കു പറഞ്ഞഭിമാനിക്കാം. നമ്മുടെ മുന്നി‍ലൂടെ പൊടിപിടിച്ച ബാനറുമായി നമ്മുടെ ശ്രദ്ധക്കു പാത്രമാകാതെ കടന്നുപോയ ആ പെണ്‍‌ജാഥയുടെ മുമ്പിലുണ്ടായിരുന്നത് രണ്ടമ്മമാരാണ്‌ അമേരിക്കന്‍ വ്യവസായ ഭീമനായ ഡൗ കമ്പനിയെ മൂക്കു‍കുത്തിക്കുന്നതെന്ന് സ്വന്തം കഷ്ടതകള്‍ക്കുത്തരവാദിയായ ഒരു സര്‍ക്കാരിനെതിരെ സന്ധിയില്ലാ സമരത്തിനൊരുങ്ങിയതെന്ന്.

(ഈ ലേഖനം ബ്ലോഗിൽ പോസ്റ്റ് ചെയ്യാനായി യൂണികോഡിൽ മാറ്റാനായി സഹായിച്ച ബ്ലോഗിലെ സുഹൃത്തുക്കൾക്ക് നന്ദിയോടെ.)

Monday, November 2, 2009

ഇങ്ങനെ ഒരുവൾ, ഇപ്പോഴും..


ഇറോം ഷര്‍മിള ചാനുവിന്റേ ആരും കണ്ടിട്ടും കാണാത്ത നിരാഹാരസമരത്തെക്കുറിച്ച് ഞാൻ ഒരു പോസ്റ്റിട്ടത് രണ്ടായിരത്തി ഏഴില്‍.
സത്യാഗ്രഹം തുടങ്ങി പത്തു വര്‍ഷങ്ങള്‍ക്കു ശേഷവും ശര്‍മ്മിള ഇപ്പോഴും ന്യായം കാത്തിരിക്കുകയാണ്‌- ഭക്ഷണം കഴിക്കാതെ, എണ്ണ തേച്ചു കോതിയൊതുക്കാതെ കാറ്റത്ത് പാറിപ്പറക്കുന്ന മുടിയോടെ, കലങ്ങിയ കണ്ണുകളോടെ, കുലുങ്ങാത്ത വീര്യത്തോടെ. മണിപ്പൂരിലാകട്ടെ AFSPA തന്റെ പ്രകടനങ്ങള്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു.

ഷര്‍മ്മിള്‍ലയുടെ ശരീരം തളരുമ്പോള്‍ ശക്തമാക്കപ്പെടുന്ന ഒന്നുണ്ട്. മണിപ്പൂരിലെ സ്ത്രീകളുടെ വീര്യം.
പെണ്ണുടലുകള്‍ക്ക് കാവല്‍ പെണ്മനസ്സുകള്‍ തന്നെ എന്നേറ്റു പറയുന്ന അവര്‍ ഇന്ന് സംഘടിതരാണ്‌. മെയിര പെയ്ബിസ്, നാഗാ മദേര്‍സ് അസ്സോസിയേഷന്‍, കുകി വിമെന്‍സ് അസ്സോസിയേഷന്‍, ബോഡോ വിമെന്‍സ് ജസ്റ്റിസ് ഫോറം, ആസാം മഹിള സചേതന്‍ മഞ്ച് തുടങ്ങിയവ സ്വയരക്ഷക്കായി അവര്‍ ഒരുക്കുന്ന കൂട്ടായ്മകളാണ്‌.
ഇതില്‍ നിന്നും കൂടുതല്‍ പേര്‍ ബലാല്‍സംഗം ചെയ്യപ്പെടാം, എൻ‌കൌണ്ടർ കില്ലിംഗില്‍ നിശ്ചലരാക്കപ്പെടാം. പക്ഷെ ഇവരെ ഇനിയും നിശ്ശബ്ദരാക്കാന്‍ അധികാരചിഹ്നങ്ങള്‍ക്കാവില്ല.

ഇന്റര്‍നെറ്റില്‍ സര്‍ക്യുലേറ്റ് ചെയ്യപ്പെടുന്ന പല ഫോർ‌വേഡുകളില്‍ ഒന്നായി ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നമ്മെ ഞെട്ടിച്ചത് ഇമ്ഫാലിലെ തിരക്കുള്ള ഒരു പൊതുസ്ഥലത്ത് പ്രത്യേകിച്ച് യാതൊരു പ്രകോപനവുമില്ലാതെ ചോങ്ഖാം സന്‍ജിത് എന്ന ചെറുപ്പക്കാരനെ മണിപ്പൂരിന്റെ റാപ്പിഡ് ആക്ഷന്‍ പോലിസ് സംഘം പച്ചയ്ക്ക് വെടി വെച്ചിടുന്ന "എങ്കൗണ്ടര്‍ കില്ലിംഗിന്റെ" രംഗങ്ങളാണ്‌.

ലോക ജനത ഒരു സിനിമാരംഗം പോലെ കണ്ടു തള്ളിയോ ഈ ദൃശ്യങ്ങളെ?
ഭരണകൂടം അടിച്ചേല്പ്പിക്കുന്ന AFSPA തങ്ങളുടെ മണ്ണില്‍ നിന്നും പിന്വലിക്കണമെന്ന ആവശ്യങ്ങള്‍ ഉയരവേ ആഭ്യന്തര മന്ത്രി പി ചിദംബരം ഈ ആവശ്യം പുനഃപരിശൊധിക്കാമെന്ന് ഏറ്റിരിക്കുകയാണ്‌. എന്നു വെച്ചാലെന്താണ്‌?

ഷര്‍മ്മിളയുടെ ദേഹത്ത് ഇനി ദ്രവിക്കാന്‍ ബാക്കിയുള്‍ല എല്ലുകളുടെ എണ്ണം കുറയുന്നു.
മരണം ഷര്‍മ്മിളയ്ക്കൊരു അന്ത്യമല്ല. ശാന്തിയുടെ സുഗന്ധം പരത്തിക്കൊണ്ട് ഞാന്‍ ലോകം മുഴുവന്‍ നിറയും എന്ന് അവള്‍ പറയുമ്പോള്‍ ജനാധിപത്യം സൂക്ഷിക്കാന്‍ പട്ടാപ്പകല്‍ നടക്കുന്ന നിയമാനുകൂല്യമുള്‍ള ഈ നരഹത്യാശ്രമത്തെെക്കുറിച്ചോര്‍ത്ത് അശാന്തമായേ പറ്റു നമ്മുടെ മനസ്സുകള്‍.

ചിത്രത്തിനു കടപ്പാട് http://manipurfreedom.org/
(കൂടുതൽ വിവരങ്ങളും ഈ സൈറ്റിൽ ലഭിക്കും)

അശാന്തിയുടെ തീരങ്ങളിലിരുന്നു കൊണ്ട് ശാന്തിയുടെ സുഗന്ധമാകുന്നതിനെക്കുറിച്ച് ഇറോം ഷര്‍മിള എഴുതിയതാണ് ഈ കവിത

Fragrance of Peace

When life comes to its end
You, please transport
My lifeless body
Place it on the soil of Father Koubru

To reduce my dead body
To cinders amidst the flames
Chopping it with axe and spade
Fills my mind with revulsion

The outer cover is sure to dry out
Let it rot under the ground
Let it be of some use to future generations
Let it transform into ore in the mine

I'll spread the fragrance of peace
From Kanglei, my birthplace
In the ages to come
It will spread all over the world.

-lrom Sharmila

Thursday, April 16, 2009

മറക്കാതിരിക്കാന്‍


കാണാതെയല്ല

നന്ദിഗ്രാമിനെ, ഭീകരരെ കൂട്ടുപിടിക്കുന്ന അവസരവാദ രാഷ്റ്റ്രീയത്തെ

എങ്കില്‍ും മറക്കാന്‍ വയ്യ.

നാടിനു വേണ്ടി അടിയും ഇടിയും കൊണ്ട് സമത്വസുന്ദരരാഷ്റ്റ്രം സ്വപ്നം കണ്ടു മരിച്ച ചില പ്രിയപ്പെട്ടവരെ.
വാര്‍ദ്ധക്യം തലച്ചോറിനെ കാര്‍ന്നു തിന്നു സ്വന്തം മക്കളും ഭാര്യയും സ്മൃതിപഥത്തില്‍ നിന്നും മറയുമ്പോഴും ഓര്‍മ്മകള്‍ക്കു ചുവപ്പു നിറമായിരുന്ന ഒരച്ഛനെ

പേടിയാണ്‌ ,

1984-ഇല്‍ ദില്ലിയില്‍ സിഖ് വംശജരെ വേട്ടയാടിയവരെ.

2002-ഇല്‍ ഗുജറാത്തില്‍ ഇസ്ലാമുകളെ കൂട്ടക്കുരുതി ചെയ്തവരെ

ഭീക്രവാദത്തിന്റെയും വര്‍ഗ്ഗീതയുടേയും വിഷം കുഞ്ഞുമക്കളില്പ്പോലും കുത്തി വെക്കുന്നവരെ‌,
അവസാനഗണത്തില്‍ പെടുന്നവരെ തുരത്താന്‍-

പ്രതീക്ഷയോടെ, വാശിയോടെ...

Friday, June 27, 2008

ഒരു തിരുത്ത്.

ഞങ്ങളുടെ പ്രിയമുള്ള കെ എം സുധീഷിന്റെ പുസ്തകത്തെക്കുറിച്ചും സുധീഷിന്റെ അവസ്ഥയെകുറിച്ചും ഞാന്‍ എഴുതിയ പോസ്റ്റില്‍ സുധീഷിന്റെ അക്കൌണ്ട് നമ്പര്‍ ചിലരൊക്കെ കമന്റില്‍ ചോദിച്ചിരുന്നു. അവിടെ ഞാന്‍ പറഞ്ഞ അക്കൌണ്ട് നമ്പറായ 3038948919 (SBI - Perambra Branch)ല്‍ ഒരു അക്കം വിട്ടുപോയിരുന്നു. ശരിക്കും അത് 30389458919 (SBI - Perambra Branch) ആണ്. ഇങ്ങനെ ഒരു വലിയ തെറ്റുവന്നുപോയതില്‍ ഞാന്‍ എല്ലാവരൊടും മാപ്പു ചോദിക്കുന്നു. അതു ചൂണ്ടിക്കാണിച്ച കണ്ണൂസിനു പ്രത്യേകം നന്ദി. എല്ലാവരോടും ഒരിക്കല്‍ കൂടി മാപ്പ്.

Tuesday, June 10, 2008

ഞങ്ങള്‍ കൂടെയുണ്ട് - എം മുകുന്ദന്‍

സുധീഷിന് ശ്രീ എം മുകുന്ദന്‍ അയച്ച സന്ദേശം. ഇവിടെ ബ്ലോഗ്ഗര്‍മാരെല്ലാം കൂടി അവനു ചികില്‍സയ്ക്കു വേണ്ടി പണം സ്വരൂപിക്കുന്നു എന്നറിഞ്ഞപ്പോ അദ്ദേഹം തന്നതാണീ കത്തിന്റെ കോപ്പി. സ്കാന്‍ ചെയ്തതു വായിക്കാന്‍ ബുദ്ധിമുട്ടഉള്ളവര്‍ക്കായിട്ട് ഇതിന്റെ അവസാനം മാറ്റര്‍ ടൈപ്പ് ചെയ്തിട്ടുണ്ട്.


“എല്ലാവരോടും പറയണം, അവന്‍ മടങ്ങി വരും. ഏറ്റവും അഡ്വാന്‍സ്ഡ് ആയ ചികില്‍സയാണിപ്പോള്‍ അവനു കൊടുക്കാന്‍ പോകുന്നത്. പണത്തിന്റെ കുറവുകൊണ്ട് മാത്രമാണ് ചികില്‍സ വൈകുന്നത്. സന്മനസ്സുകളെല്ലാം കൂടി ഒന്നാഞ്ഞു പിടിച്ചാല്‍ അവന്‍ തീര്‍ച്ചയായും തിരിച്ചു വരും. ഇത്രയും വേദനയ്ക്കുള്ളിലും അവന്റെ തെളിഞ്ഞ ചിരി കണ്ടില്ലെ, അതവന്റെ ഉള്ളിലെ ആത്മവിശ്വാസമാണ്. അതവനെ കാക്കും , കൂട്ടിനു നമ്മളുമുണ്ടെങ്കില്‍...“ അദ്ദേഹം പറഞ്ഞു.





നീ ഓര്‍ക്കുന്നുണ്ടോ?
കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു വന്ന എഴുത്തുകാര്‍ക്കു വേണ്ടി ഞങ്ങള്‍ അക്കാദമി മുറ്റത്ത് ഒരു സര്‍ഗ്ഗസം‌വാദം ഒരുക്കിയിരുന്നു. പച്ചമരത്തണല്‍ വിരിച്ച മുറ്റത്ത് കവിതയുടെ തുലാവര്‍ഷം കെട്ടഴിഞ്ഞു വീണ നാളുകള്‍ന്ന് കെമോതെറാപി തളര്‍ത്തിയ ശരീരവും മുടി കൊഴിഞ്ഞ തലയുമായി രോഗശയ്യയില്‍ നിന്ന് എഴുന്നേറ്റു വന്ന് മരച്ചുവട്ടിലിരുന്ന് വിറയ്ക്കുന്ന ചുണ്ടുകള്‍കൊണ്ട് നീ കവിത ചൊല്ലിത്തുടങ്ങിയപ്പോള്‍ എന്റെ നെഞ്ചിലെ ഞരമ്പുകള്‍ പിടയുന്നത് ഞാനറിഞ്ഞു. എന്റെ കണ്ണുകളില്‍ കണ്ണീരുപ്പിന്റെ രുചിയും ഞാനറിഞ്ഞു.


നാലാം ദിവസം അതിഥികളായി വന്നെത്തിയ എഴുത്തുകാര്‍ മടങ്ങിപ്പോവുകയും അക്കാദമി മുറ്റം ആളൊഴിഞ്ഞു വിജനമാകുകയും ചെയ്തപ്പോള്‍ ഒരു നിഴല്‍ മാത്രം എങ്ങും പോകാതെ തങ്ങിനില്‍ക്കുന്നത് ഞാന്‍ കണ്ടു. വെള്ളം വറ്റിയിട്ടും അതില്‍ വീണു കിടക്കുന്ന നിഴല്‍ മായാതെ നില്‍ക്കുന്നതു പോലെ. ആ നിഴല്‍ നീയും നിന്റെ കവിതയുമായിരുന്നു, സുധീഷ്.


നിന്നില്‍ കവിതയും രാഗവും തമ്മില്‍ തീവ്രപ്രണയത്തിലായിരുന്നെന്ന് അന്നു മാത്രമാണ് ഞാനറിഞ്ഞത്. അപ്പോള്‍ വര്‍ണങ്ങളെ പ്രണയിക്കുവാനായി വാന്‍ ഗോഗിനെ സന്ദര്‍ശിച്ച് ആ കലാകാരന്റെ കരളുകള്‍ തന്നെ കാര്‍ന്നുതിന്ന ക്ഷയരോഗത്തെക്കുറിച്ച് ഞാനോര്‍ത്തു പോയി. മഹാരോഗങ്ങള്‍ നമ്മള്‍ എഴുത്തുകാരെ തേടിയെത്തുന്നത് നമ്മളില്‍ വിരിഞ്ഞു നില്‍ക്കുന്ന അക്ഷരപ്പൂക്കളെ പ്രണയിക്കുവാന്‍ വേണ്ടി മാത്രമാണെന്ന് ഞാന്‍ നിനക്കു പറഞ്ഞു തരട്ടെ. നമ്മുടെ കയ്യിലെ പേനയൊടിപ്പിക്കുവാനോ നമ്മുടെ നെഞ്ചിലെ ശ്വാസം കവര്‍ന്നെടുക്കുവാനോ അല്ല രോഗങ്ങള്‍ നമ്മുടെ അടുത്തു വരുന്നത്. രോഗങ്ങള്‍ നമ്മുടെ അക്ഷരങ്ങള്‍ക്ക് തീവ്രതയും വെളിച്ചവും പകരുന്നു. നമ്മളിലെ സര്‍ഗ്ഗാത്മകതയെ പ്രണയിച്ചു തീര്‍ന്നാല്‍ രോഗങ്ങള്‍ മടങ്ങിപ്പോകും. ഒരു മഹാരോഗത്തിനും ഒരു കവിയേയും ഇന്നുവരെ കീഴടക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്ന അറിവ് ഞാന്‍ നിനക്ക് പകര്‍ന്നു തരുന്നു. നിനക്ക് കരുത്തു പകരാന്‍. നിന്റെ കൈവിരലുകള്‍ക്കിടയിലെ പേന ഊര്‍ന്നു വീഴാതിരിക്കാന്‍...


ദാരിദ്ര്യമുള്ള ഒരു കുടുംബത്തിലാണ് നീ ജനിച്ചു വീണതെന്ന് ഞാനറിയുന്നു. ദാരിദ്ര്യം പഠിക്കുവാനും ജീവിയ്ക്കുവാനും കൂടുതല്‍ ഇച്ഛ നിനക്ക് നല്‍കുകയല്ലെ ചെയ്തത്?
അതുകൊണ്ട് നീ ഇനിയും പഠിക്കണം. വളരണം. രോഗവും മരണവും അറിവിന്റെ ശത്രുക്കളല്ലെന്ന് ഞാന്‍ പറയാതെ നിനക്ക് അറിയാമല്ലോ.
നിന്റെ കവിതാപുസ്തകങ്ങള്‍ വിറ്റും വാങ്ങിയും പണമുണ്ടാക്കി ഞങ്ങള്‍ ഭാഷാസ്നേഹികള്‍, മനുഷ്യസ്നേഹികള്‍ ചികില്‍സ തുടരാനായി നിന്നെ സഹായിക്കാം. നീ പതറരുത്.


അതുകൊണ്ട്,

എഴുതി ഫലിപ്പിക്കാന്‍
കഴിയാത്ത വേദന
പൂര്‍ണ്ണമായി പൊട്ടിയൊലിച്ച്
ദുര്‍ഗ്ഗന്ധം വമിച്ചപ്പോള്‍
തോല്‍വി സമ്മതിച്ച്
തിരിച്ചു നടന്നു...


എന്ന് നീ ഒരിക്കലും എഴുതരുതു കുട്ടീ. നീ ഞങ്ങളുടെ കൂടെത്തന്നെ എന്നുമുണ്ടാകണം. നിനക്ക് കരുത്തും സ്നേഹവും നല്‍കാന്‍ ഞങ്ങള്‍ കൂടെയുണ്ട്. ഞാന്‍ കൂടെയുണ്ട്.


ദൂരം കുറഞ്ഞ ആകാശത്തിനും
കട്ടി കൂടിയ
ഇരുട്ടിനും
ഇടയില്‍ ഞാന്‍...

എന്നും നീയെഴുതി. കുട്ടീ, ഇന്നു നീ അങ്ങനെയായിരിക്കാം. പക്ഷെ, ഞങ്ങള്‍ നിന്നെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും ആകാശം ദൂരങ്ങളിലേയ്ക്ക് മടങ്ങിപ്പോകുമെന്നും കട്ടികൂടിയ ഇരുട്ട് വീണ്ടും വെളിച്ചമായി മാറുമെന്നും ഈശ്വരനാമത്തില്‍ ഞാന്‍ നിനക്ക് ഉറപ്പു നല്‍കട്ടെ. നിന്റെ കവിതകള്‍ നെഞ്ചിലെറ്റി ചുണ്ടുകളില്‍ പ്രാര്‍ത്ഥനകളുമായി ഞങ്ങള്‍ കൂടെയുണ്ട്. ഞാന്‍ കൂടെയുണ്ട് മോനേ...

നിന്നെ കൊണ്ടുപോകുവാന്‍ വന്ന് അവസാനം നിന്നെയും നിന്നിലെ കവിതയേയും സ്നേഹിച്ച് തനിയെ മടങ്ങിപ്പോയ മരണത്തെക്കുറിച്ച് ഒരുനാള്‍ നീ കവിതയെഴുതും...

ആ നാള്‍ ദൂരെയല്ല മകനേ.

എം. മുകുന്ദന്‍



(സുധീഷിനെ കുറിച്ച് കൂടുതല്‍ അറിയണം എന്നു തോന്നുന്നവര്‍ ദയവായി ഈ പോസ്റ്റ് വായിക്കുക )

Tuesday, May 13, 2008

വേദന പറയാതെ സുധീഷ് ...




രാവിനെ സ്നേഹിച്ച
നത്ത്
പകലിനോട്
കണ്ണീരെഴുതി
പറഞ്ഞത്
കേട്ടവരോടും
കേള്‍ക്കാത്തവരോടും
എനിക്ക് പറയാന്‍...

സുധീഷിനു പറയാനുള്ളതെല്ലാം കുറിച്ചു വെച്ച കടലാസ്സുകഷ്ണങ്ങള്‍ "വേദന പറയാതെ" എന്ന പുസ്തകമായതിനു പിന്നില്‍ അവന്‍ പറയാതെ വിട്ട അവന്റെ വേദന പങ്കിട്ട ശ്രീധരന്‍ ചെറുവണ്ണൂര്‍ എന്ന കവിയുടെ ശ്രമങ്ങളുണ്ട്. ശ്രീധരന്മാഷുടെ വിളിക്ക് ചെവി കൊടുത്ത്, മനസ്സു കൊടുത്ത് സുധീഷിന്റെ കവിതകളിലൂടെ ഉറക്കമിളച്ച് കവിതയില്‍ നിന്നും കവിയുടെ ചൊല്ലാവേദനകളിലേയ്ക്കെത്തിയ പവിത്രന്‍ തീക്കുനിയുടെ പൊള്ളുന്ന സ്നേഹമുണ്ട്. സുഹൃത്തുക്കളുടെ പ്രാര്‍ത്ഥനയും പ്രതീക്ഷയുമുണ്ട്.

കോഴിക്കോടു സര്‍വ്വകലാശാലയില്‍ എം എ കമ്പാരറ്റീവ് ലിറ്ററേചര്‍ വിദ്യാര്‍ത്ഥിയായ കെ എം സുധീഷ് മൂന്നു വര്‍ഷത്തോളമായി ക്യാന്‍സറിനടിമയാണ്. കടുത്ത വേദനയിലാണദ്ദേഹം. ഉടനടി മജ്ജ മാറ്റിവെയ്ക്കാനും മറ്റുമായി ഏഴെട്ടു ലക്ഷം രൂപ വേണ്ടി വരുമത്രെ.
ഇതിലേയ്ക്കുള്ള തുക സമാഹരിക്കുന്നതിന്റെ ഭാഗമായി സുധീഷിന്റെ രണ്ട് കൃതികള്‍ : "വേദന പറയാതെ", "ഭ്രഷ്ടിന്റെ നിറം" എന്നിവ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സാഹിത്യ അക്കാദമി. രണ്ട് പുസ്തകങ്ങള്‍ക്കും കൂടി 120 രൂപയാണ് വില. ഓരോന്നിന്റേയും രണ്ടായിരം കോപ്പി വീതം വിറ്റുകിട്ടുന്ന രണ്ടുലക്ഷം രൂപ സുധീഷിന്റെ ചികിത്സയിലേക്ക് നല്‍കാനാണ് അക്കാഡമിയുടെ ഉദ്ദേശം. എത്രയും വേഗം ഈ പുസ്തകങ്ങള്‍ വാങ്ങി സുധീഷിനെ സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തിനു പുറത്തുള്ളവര്‍ക്ക് ഈ പുസ്തകങ്ങള്‍ ഓണ്‍‌ലൈനായി വാങ്ങാന്‍ സന്ദര്‍ശിക്കുക;
1. വേദന പറയാതെ
2. ഭ്രഷ്ടിന്റെ നിറം

മറക്കാന്‍ ശ്രമിക്കും തോറും മനസ്സിനെ കുത്തിനോവിക്കുന്ന വേദനകള്‍, കോറിവരച്ചിട്ട പാടുകള്‍, രക്തമൂറ്റി വിളറിയ നാഡികള്‍, കാഞ്ഞെരിയലില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന യൌവ്വനത്തെ പല്ലിളിച്ചു കാട്ടിക്കൊണ്ട് സ്വപ്നത്തില്‍ സ്ഥിരം സന്ദര്‍ശകനാകുന്നു. മരണത്തിനും സ്വപ്നത്തിനുമിടയില്‍ നെയ്തെടുത്ത വലക്കണ്ണികള്‍ പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച കാലത്തിലൂടെ മെല്ലെ മെല്ലെ നടക്കട്ടെ..
ആമുഖത്തില്‍ കെ എം സുധീഷ്

കൂടുതല്‍ ലിങ്കുകള്‍:
അമൃത ടി വി ഹെല്പ് ലൈന്‍
ദീപക് ധര്‍മ്മടം

Monday, December 10, 2007

"മകാനേ"യും "കടാപ്പുറ"വുമല്ല മുക്കുവരുടെ യാഥാര്‍ത്ഥ്യം!

ഇത് പറയുന്നത് മഗ്ലിന്‍ പീറ്റര്‍.
തീരദേശമഹിളാവേദിയുടേയും, CZM -ഇനെതിരായ അഖിലേന്ത്യാപ്രതിഷേധസമരങ്ങളുടേയും പ്രവര്‍ത്തകയായ മഗ്ലിന്‍ "കാടിന്റെയും കടലിന്റെയും യഥാര്‍ത്ഥ അവകാശികള്‍ ഈ കാട്ടിലും കടലിലും തലമുറകളിലായി ജീവിച്ചുമരിക്കുന്ന ഞങ്ങളാണ്‌. ഞങ്ങള്‍ പരസ്പരം കൈകോര്‍ത്തു പിടിക്കേണ്ടത്‌ ഈ ഭൂമിയുടെ ആവശ്യമാണ്‌ " എന്ന തിരിച്ചറിവിന്റെ മനസ്സുകൂടിയാണ്. മഗ്ലിന്‍ പറയുന്നത് തുടര്‍ന്നു കേള്‍ക്കുക;




കടലോരങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു മാധ്യമമാണ് സിനിമ. ഒരു സാധാരണ പ്രേക്ഷകയായ എന്റെ കുട്ടിക്കാലത്തെ ഓരോ സിനിമാനുഭവവും ഓരോ ആഘോഷമായിരുന്നു. നല്ല ഓര്‍മ്മയുണ്ട് എനിക്ക്. വര്‍ണ്ണശബളമായ നോട്ടീസ്സുകളുടേയും, പാട്ടുപുസ്തകങ്ങളുടേയും , കോളാമ്പിയില്‍ നിന്നും വരുന്ന പാട്ടുകളൂടേയും അകമ്പടിയോടെ , ചെറിയ കൊട്ടകകളിലേയ്ക്ക് ഞങ്ങളെത്തേടിയെത്തിയിരുന്ന , ഞങ്ങള്‍ കാത്തിരുന്നിരുന്ന സിനിമകള്‍. ഈ കൊട്ടകകള്‍ ഞങ്ങളെ ഭയപ്പെടുത്തിയിരുന്നില്ല മത്സ്യത്തൊഴിലാളിയുടെ കൈപ്പിടിയില്‍ ഒതുങ്ങുന്നതായിരുന്നു മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം വിരുന്നു വരാറുള്ള ഈ സിനിമാ പ്രദര്‍ശനങ്ങളുടെ റ്റിക്കറ്റുകള്‍.

ഈ ചിത്രങ്ങളില്‍ നാടും നാട്ടുഭംഗിയും കാറ്റും കടലും മനസ്സില്‍ തങ്ങി നില്‍ക്കുന്ന പാട്ടുകളും എല്ലത്തിലുമുപരി ഒരുപാട് നന്മയും ഉണ്ടായിരുനു. ഓരോ സിനിമയ്കു ശേഷവും അതിനെക്കുറിച്ച് സാര്‍ത്ഥകമായ ചര്‍ച്ച സംഘടിപ്പിക്കുന്ന ചെറുപ്പക്കാരുടെ കൂട്ടങ്ങള്‍.
ഇന്നോ? തിയറ്ററുകളുടെ വലുപ്പം കൂടിയതിനൊപ്പം വലുതായ റ്റിക്കറ്റ് നിരക്കുകള്‍ , ചിത്രങ്ങളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നല്ലതിന്റേയും നന്മയുടേയും അംശങ്ങള്‍ . പിന്നെ ചര്‍ച്ചകള്‍... അവയ്ക്ക് വിഷയമോ, സാംഗത്യമോ ഇല്ലെന്ന് തോന്നിത്തുടങ്ങിയതു കൊണ്ടോ എന്തോ , സിനിമാ ചര്‍ച്ചകള്‍ വെറും തമാശകമന്റുകള്‍ മാത്രമായി ചുരുങ്ങുന്നു.
വളരെ വിശാലമായി തരം തിരിച്ചാല്‍ സിനിമകള്‍ മൂന്നു ഗണ‍ത്തില്‍ പെടുത്താവുന്നവയാണ് എന്ന് തോന്നിയിട്ടുണ്ട്. ഒന്നാമതായി സമൂഹത്തിലെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നവയും സമൂഹത്തിനു ഗുണകരമായിട്ടുള്ളവയുമായ ചിത്രങ്ങള്‍. രണ്ടാമത്തെ ഗണത്തെ 'എന്റ്റര്‍റ്റെയിനറുകള്‍' എന്നു വിളിക്കാം. മൂനു മണിക്കൂര്‍ കൊണ്ട് ഒരു നല്ല കഥ രസകരമായി പറഞ്ഞു പോകുന്ന ചിത്രങ്ങള്‍.


മൂന്നാമത്തെ കൂട്ടമാകട്ടെ, എന്റര്‍‌റ്റെയ്നറുകള്‍ എന്ന് സ്വയം വിശേഷിപ്പിച്ചു കൊണ്ട് കണ്ണഞ്ചിപ്പിച്ചു കടന്നു പോകുന്ന "ജനപ്രിയ" ചിത്രങ്ങള്‍. അരങ്ങ് അടക്കി ഭരിക്കുന്ന് ഇവരാണ് ഇന്ന് ഏറ്റവും അപകടകാരികള്‍. ഇത്തരം ചിത്രങ്ങള്‍ ജനത്തിനുമേല്‍ ചെലുത്തുന്ന സ്വാധീനം വലുതാണ്. യാഥാര്‍ത്ഥ്യത്തില്‍ നിന്നും വിട്ടു മാറി നില്‍ക്കുന്ന ഇ ചിത്രങ്ങള്‍ വിഭ്രാന്തിഉടെ ഒരു മായികലോകത്തിലേയ്ക്കാണ് കാഴ്ചക്കാരനെ എത്തിക്കുന്നത്.
ഈ ചിത്രങ്ങളില്‍ ആണും പെണ്ണും, ശക്തിയുള്ളവനും, ഇല്ലാത്തവനും എന്നീ വിഭാഗങ്ങളേയുള്ളൂ. സെക്സും വയലന്‍സും നിറഞ്ഞു കവിയുന്ന ഈ ചിത്രങ്ങള്‍ കച്ചവടലാഭം മാത്രം മുന്നില്‍ കണ്ടുകൊണ്ട് നിര്‍മ്മിക്കപ്പെടുന്നവയാണ്. കടലോരവാസികളും ആദിവാസികളും ഇത്തരം ചിത്രങ്ങളു‍ടെ , അവ ഉണ്ടാക്കുന്ന ബിംബങ്ങളുടെ ഇരകളാണെന്നു തന്നെ പറയാം.
ഇന്ന് സിനിമയില്‍ കാണുന്ന ആദിവാസിയും മത്സ്യത്തൊഴിലാളിയും ആരാണ്? സത്യത്തില്‍ അങ്ങനെ ഒരു ആദിവാസിയോ മത്സ്യത്തൊഴിലാളിയോ ഇന്നില്ല. പേരു കേട്ടപ്പോള്‍ ഒരുപാടു പ്രതീക്ഷയോടെ ഓടിച്ചെന്നു കണ്ട ചിത്രമാണ് 'കടല്‍'. മനസ്സ് വല്ലാതെ വേദനിച്ചു. സില്‍ക് സ്മിത എന്ന നടിയാണ് അതില്‍ മീന്‍ വില്പ്പനക്കാരിയെ അവതരിപ്പിച്ചിരിക്കുന്നത്. കഴുത്തിറക്കി വെട്ടിയ ബ്ലൗസ്സിനുമുകളില്‍ ഒരു തോര്‍ത്തുപോലുമിടാതെ , പൊക്കിളിനു വളരെ താഴ് ലുങ്കിയും ഉടുത്തു വന്ന "മീങ്കാരി" യെ കണ്ടപ്പോള്‍ സങ്കടവും ദേഷ്യവും ഒപ്പം തോന്നി.


മര്യാദയ്ക്ക് വസ്ത്രമുടുക്കാതെ , വൃത്തികെട്ട രീതിയില്‍ വീടും പരിസരവും പാലിക്കുന്ന , വൃത്തികെട്ട ഭാഷയില്‍ സംസാരിക്കുന്ന , വിദ്യാഭ്യാസമോ സംസ്കാരമോ തൊട്ടു തീണ്ടിയിട്ടിലാത്ത ഒരു കൂട്ടരായിട്ടാണ് ഞങ്ങളെ ചിത്രീകരിയ്കുന്നത്. നിങ്ങളിവിടെയൊന്നു വന്നു നോക്കൂ. ശരീരം പ്രദര്‍ശിപ്പിക്കുന്ന ഒരമ്മയെയും നിങ്ങള്‍ക്ക് മീഞ്ചന്തയില്‍ കാണാനൊക്കില്ല. "മകാനേ... " ,"കടാപ്പുറം"എന്നൊക്കെ ഞങ്ങളുടെ ചുണ്ടില്‍ തിരുകിവെയ്ക്കുന്ന ഭാഷ തീരെ ചെറിയ ഒരു വിഭാഗം മാത്രം ഉപയോഗിക്കുന്നതാണ് .തികച്ചും പ്രാദേശികമാണത്. ഈ കമ്യൂണിറ്റിയുടെ സംസ്കാരവുമായി ഈ വെള്ളിത്തിര ഭാഷയ്ക്ക് യാതൊരു ബന്ധവുമില്ല.


മത്സ്യമേഖലയുടെ തനതായ കഥയായിരുന്നു "ചെമ്മീന്‍‌". ഞങ്ങളുടെ കമ്യൂണിറ്റിയെ കച്ചവടത്തിനായി വികലമാക്കാത്ത ചിത്രം - അതിലെ സ്ത്രീകളുടെ വേഷവിധാനം ശ്രദ്ധിച്ചിട്ടുണ്ടോ? ആ കഥ എഴുതപ്പെട്ട കാലത്ത് മുക്കുവസമൂഹങ്ങളില്‍ മാത്രമല്ല, കേരളത്തില്‍ അങ്ങോളമിങ്ങോളം സ്ത്രീകള്‍‍ ധരിച്ചിരുന്ന വേഷം. എന്നാല്‍ അന്‍പതു കൊല്ലത്തിനിപ്പുറം വന്ന "ചാന്തുപൊട്ട് "നോക്കൂ.കേരളത്തില്‍‌ മറ്റെല്ലായിറ്റത്തും സ്ത്രീകള്‍ വസ്ത്രധാരണത്തില്‍ കാലാനുസൃതമായി പുരോഗമിച്ചതായി സിനിമകളില്‍ കാണിയ്ക്കുമ്പോള്‍ ചാന്തുപൊട്ടിലെ കടലോരവാസിക്ക് കറുത്തമ്മയഴിച്ചു വെച്ച വസ്ത്രം തന്നെ. ആ കടപ്പുറം സമയത്തിനു പിടികൊടുക്കാതെ ഭൂതകാലത്തിലെവിടെയോ മരവിച്ചു പോയതു പോലെ.
ഇതിനൊരപവാദമായിരുന്നു "അമരം". മാറിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ പുതിയ തലമുറയെ ആവിഷ്കരിയ്ക്കാന്‍ ഇതിലൊരു ശ്രമം തന്നെ നടന്നിട്ടുണ്ട്.
"ചാന്തുപൊട്ട്" അടക്കമുള്‍ല മിക്ക കടലോരചിത്രങ്ങളിലും തീം പ്രണയമാണ്. എവിടേയും നടക്കാവുന്ന, എത്രയോ തവണ കണ്ടുമടുത്ത ഈ പ്രണയത്തിനു കടല്‍ ഒരു വ്യത്യസ്തമായ പശ്ചാത്തലം മാത്രമാവുന്നു. എന്നിട്ട് "ചെമ്മീനി'നു ശേഷം കടലോരത്തിന്റെ ജീവിതം വരചു കാണിക്കുന്ന ചിത്രമെന്ന പരസ്യവും. പുതിയ എഴുത്തുകാര്‍‌ പഴയ കഥതന്നെ പുതിയ പുതിയ ബാക്ക്ഗ്രൗണ്ടുകളില്‍‌ പരീക്ഷിക്കുന്നു, അത്രെയേ ഉള്ളൂ. സ്ത്രീയുടെ റോള്‍ കരയുകയോ കരയിപ്പിക്കുകയോമാത്രം.


തിരശ്ശീലയില്‍ കാണുന്നത് സത്യമെന്നു വിശ്വസിക്കുന്ന ഒരു കൂട്ടമെങ്കിലുമില്ലെ നമ്മൂറ്റെ ഇടയില്‍? ആരാണ് അവരുടെ മനസ്സിലെ മത്സ്യത്തൊഴിലാളി? ഇതെല്ലാം കാണുമ്പോള്‍ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ മുഖം വാടുന്നു. തങ്ങളുടെ അമ്മമാരെ സില്‍ക് സ്മിത അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രതിരൂപങ്ങളായി അവരുടെ കൂട്ടുകാര്‍ കാണുന്നത് കുട്ടികളെ വേദനിപ്പികില്ലേ? ഞങ്ങളുടെ മക്കള്‍ വിദ്യാസമ്പന്നരാണ്. പൊതുധാരയില്‍‌ കാര്യമായ ഇടപെടലുകള്‍‌ നടത്തുന്നവരാണ്. ചെറുപ്പക്കാര്‍‌ കാണുന്ന സ്വപ്നങ്ങള്‍ , അവര്‍‌ സംസാരിക്കുന്ന ഭാഷ എല്ലാം ഇവര്‍‌ക്കുമുണ്ട്. പക്ഷേ ഒരു സമൂഹത്തെ ഇങ്ങനെ സ്റ്റീരിയോറ്റിപിക്കലായി മാത്രമേ കാണിക്കൂ എന്ന് ശാഠ്യം പിടിക്കുന്ന മാദ്ധ്യമങ്ങള്‍ ഞങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുകയാണ്. മാറുന്ന ലോകത്തിനൊപ്പം സഞ്ചരിക്കുന്ന ഞങ്ങളെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതോ സിനിമാക്കാരന്റെ ഭാവനയിലുദിച്ച രൂപഭാവങ്ങളുടെ കെട്ടുപാടുകളില്‍ ‌ പൂട്ടിയിടുകയല്ലെ ചെയ്യുന്നത്? കടലിന്റേയും കടലോരപ്പെണ്ണിന്റേയും ചന്തം വില്‍ക്കുക മാത്രമല്ലേ ഇവിടെ അധികവും നടക്കുന്നത്?
വൃത്തിയുള്ള സാരിയുമുടുത്ത് ഞങ്ങള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടാല്‍‌ നിരാശയും അമര്‍ഷവും ചിലരുടെയെങ്കിലും മുഖത്തു കാണാം. അവര്‍‌ തിരയുന്നത് ഒരു കറുത്തമ്മ'യെയാണെന്നത് വ്യക്തം ആ ഒരു ഇമേജില്‍ നിന്നും ഞങ്ങള്‍ക്ക് മോചനമില്ല.
സ്ഥാപിതം എന്നു തോന്നിയേക്കാവുന്ന ഒരു മിത്തിനെ ചോദ്യം ചെയ്തുകൊണ്ട് 'ചെമ്മീന്‍' അവസാനിക്കുമ്പോള്‍ മറ്റു പല ചിത്രങ്ങളും അന്ധവിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്നവയാണ്. ഞങ്ങളുടെ ഇടയിലുള്ള പല ആചാരങ്ങളും കടലിന്റെ പരിശുദ്ധിയേയും പരിസരസമ്രക്ഷണത്തെയും മുന്നില്‍ കണ്ടുകൊണ്ട് ആചരിക്കുന്നവയാണ്. പക്ഷെ സിനിമകളില്‍ പലപ്പോഴും ഇവ വളച്ചൊടിച്ച് സ്ത്രീകള്‍ക്കെതിരായുള്ള കരുനീക്കമായിത്തന്നെ അവതരിപ്പിക്കപ്പെടുന്നു.പൂന്തുറ കലാപത്തെ ആസ്പദമാക്കി വന്ന ഒരു ചിത്രത്തില്‍ മുഴുവന്‍ തീരദേശവാസികലേയും കലാപകാരികളായി ചിത്രീകരിചിരിക്കുന്നു. സ്നേഹിക്കാന്‍ മാത്രമറിയാവുന്നവരാണ് ഞങ്ങള്‍. പക്ഷേ , നിലനില്പ്പിനെ ഭീഷണിപ്പെടുത്തുന്ന ഒരവസ്ഥ വന്നാല്‍ കയ്യില്‍‌ കിട്ടിയതെടുത്ത് ഞങ്ങള്‍ സ്വയം പ്രതിരോധിക്കും. മത്സ്യത്തൊഴിലാളിക്കാകട്ടെ, കയ്യില്‍ എളുപ്പം തടയുന്നത് പങ്കായം പോലെയുള്ള അവന്റെ ഉപകരണ‍ങ്ങളാണ്. കലാപത്തിനുവേണ്ട വടിവാള്‍ , ഇടിക്കട്ട, ബോംബ് തുടങ്ങിയ ആയുധങ്ങളൊന്നും ഞങ്ങള്‍ കൈവശം വെക്കുകയോ ഉണ്ടാക്കുകയോ ചെയ്യാറില്ല. എന്നാലും ഇതെല്ലാം സുലഭമായി ലഭിക്കുന്ന ആയുധശാലകളാണ് കടപ്പുറം എന്ന ഒരു ഇമേജ് പരക്കെയുണ്ട്.

ഇതിന്റെയൊക്കെ ഇടയ്ക്കും CZM (Coastal Zone Management)പോലെ ഞങ്ങള്‍ നേരിടുന്ന ജീവല്പ്രശ്നങ്ങളെ തുറന്നുകാണിക്കുന്ന ചില ഡോക്യുമെന്ററികള്‍ പുറത്തു വരുന്നുണ്ട്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍‌ട്ട് പ്രകാരം കടലോരത്തുനിന്നും കിലോമീറ്ററുകളോളം ഉള്ളിലേയ്ക്ക് ഞങ്ങള്‍ കുടിയോഴിപ്പിക്കപ്പെടണം. കടലിന്റെ യഥാര്‍ത്ഥ അവകാശികളായ ഞങ്ങള്‍ക്കു പകരം തുറമുഖകേന്ദ്രീകൃതമായി ബഹുരാഷ്ട്രകുത്തകകള്‍ മത്സ്യബന്ധനം നടത്തും. റ്റൂറിസ്റ്റ് മാഫിയയും മണല്‍‌ മഫിയയും കടലോരം കയ്യേറുമ്പോള്‍ പരമ്പരാഗതമായി കടലിനെ ഉപജീവനോപാധിയഅക്കുന്ന മുക്കുവരെന്ന സമൂഹം തമസ്കരിക്കപ്പെടും. ഞങ്ങളുടെ മത്സ്യബന്ധനം, സംസ്കരണം, വില്‍‌പ്പന, ഉപകരണനിര്‍മ്മാണം എന്നിവയെല്ലാം ഇല്ലാതാവും. വരാന്‍‌ പോകുന്ന ഈ വിപത്തുകളെക്കുറിച്ചെല്ലാം ഞങ്ങളുടെ കൂട്ടരോടും,കൂട്ടുകാരോടും ,അധികാരത്തിലിരിക്കുന്ന വലിയവരോടും മണിക്കൂറുകളോളം തൊണ്ടയിട്ടലച്ച് പറയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അതിനേക്കാള്‍ ശക്തമായി ഈ ഡൊക്യുമെന്ററികളിലൂടെ സം‌വദിക്കാനാകുന്നു. ഞാനിത് പറയുമ്പോള്‍ "ഓ , അരയത്തിക്കെന്തു ഡൊക്യുമെന്ററി " എന്നൊരു പരിഹാസം പലയിടത്തുനിന്നും കേള്‍ക്കുന്നു. ആഢംബരമുള്ള തിയെറ്ററുകളില്‍ വര്‍ണ്ണപ്പൊലിമയോടെ വരുന്ന മെലോഡ്രമാറ്റിക് സിനിമകളേക്കാള്‍ ഞങ്ങളെ സത്യസന്ധതയോടേ ആവിഷ്കരിക്കുന്നത് പലപ്പോഴും ഡോക്യുമെന്ററികളാണ്.